2012 മാർച്ച് 31, ശനിയാഴ്‌ച

ഓശാന പെരുന്നാളുകളില്‍ മനസ്സ് വല്ലാതെ മിടിക്കുമായിരുന്നു....

ഓശാന പെരുന്നാളുകളില്‍  മനസ്സ് വല്ലാതെ മിടിക്കുമായിരുന്നു.   കൈയില്‍ കിട്ടിയ കുരുത്തോലയില്‍ വെട്ടോ കേടോ ഉണ്ടോ എന്ന്  കുട്ടി ആയിരുന്ന ഞാന്‍ നോക്കിയിരുന്നു . അങ്ങെനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ വര്‍ഷം പരീക്ഷയില്‍ തോല്‍ക്കുമത്രേ.   കവ്മാരത്തില്‍   വായിച്ച കഥയില്‍ നായിക നായകനോടെ അവളുടെ പ്രണയം അറിയിച്ചത്  ഓശാന ഞായര്‍ആയ്ച  പള്ളിയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ ആയിരിന്നു.   ഓശാന പാടുന്നവര്‍ തന്നെ അവനെ ക്രൂശിക്കുക  എന്ന് അട്ടഹസിക്കുന്നവരുടെ   എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു എന്ന തിരിച്ചറിവിന്റെ പ്രായത്തില്‍ എത്തിനില്‍ക്കുന്നു  ഞാന്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ